ലൈൻ റഫറിയുടെ ദേഹത്ത് പന്തടിച്ച സംഭവം: നൊവാക് ജോക്കോവിച്ച് മാപ്പു പറഞ്ഞു

2020-09-07 By Admin

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിനിടെ ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ച സംഭവത്തില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മാപ്പു പറഞ്ഞു. ഞായറാഴ്ച സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതോടെ താരത്തെ ടൂര്‍ണമെന്റില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിച്ചത്. തന്റെ പെരുമാറ്റത്തില്‍ യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ജോക്കോവിച്ച് കുറിച്ചു. തന്റെ പ്രവൃത്തി കാരണം വനിതാ ലൈന്‍ ജഡ്ജിക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ സ്വാകാര്യതയെ മാനിക്കുന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും താരം വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||