2020-06-22 By Admin
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ആശങ്കയെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ജില്ലയിലെ ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളിൽ 10 പേർ കൂടാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേരെ പാടുള്ളു. ടാക്സി വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഡ്രൈവറുടെ പേരും വാഹന നമ്പറും കുറിച്ചെടുക്കണം. നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കണം. അടുത്ത ബന്ധുക്കളുടെ ഒഴികെയുള്ള കല്യാണങ്ങൾ, മരണം എന്നിവയിൽ എം.എൽ.എ മാർ പങ്കെടുക്കില്ല. ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.