2020-05-20 By Admin
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വൈകിവന്ന വിവേകമാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 24 മണിക്കൂറിനു ശേഷമാണ് മുഖ്യമന്ത്രിക്ക് വിവേകമുദിക്കുന്നതെന്നു ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണ്ടി വരുമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ പരിഗണിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.