2020-05-16 By Admin
കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച. സി പി എം പ്രാദേശിക നേതാവായ ഇദ്ദേഹവും ഭാര്യയും കൂടി മഹാരാഷ്ട്രയിലുള്ള ബന്ധുവിനെ അനധികൃതമായി കേരളത്തിൽ എത്തിച്ചെന്നാണ് വിവരം. മെയ് 4 നാണു ബന്ധു പാസില്ലാതെ തലപ്പാടിയിലെത്തിയത്. ഇവർക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. ഇതിനു മുന്നേ തന്നെ സി പി എം നേതാവിന് രോഗ ലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടർന്ന് ഇദ്ദേഹം ഇ.എൻ.ടി ഡോക്ടറെ കണ്ടെങ്കിലും ക്വാറന്റൈനിൽ പോയില്ല. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നത് വരെ ഇദ്ദേഹവും ഭാര്യയും നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. 80 ഓളം പേരുമായി ഇവർ സമ്പർക്കം പുലർത്തി. ഇവരുടെ രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കുമെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.