45 മിനിറ്റിൽ ഫലം ലഭിക്കുന്ന പരിശോധന വ്യാപകമാക്കാൻ സർക്കാർ

2020-05-12 By Admin

കൊല്ലം: മിനിറ്റുകൾക്കുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന പരിശോധന വ്യാപകമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി 45 മിനിറ്റിൽ പരിശോധനാ ഫലം ലഭിക്കുന്ന 19 ഉപകരണങ്ങൾ കൂടി ലഭ്യമാക്കും. പ്രവാസികളും ഇതരസംസ്ഥാനക്കാരും സംസ്ഥാനത്തേക്ക് കൂടുതലായി എത്തി തുടങ്ങിയതോടെയാണ് തീരുമാനം. സ്വകാര്യ മേഖലയിലും ഈ പരിശോധനക്ക് അനുമതി നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചിപ്പ് അടിസ്ഥാനമാക്കിയുള്ള പിസിആർ പരിശോധന തന്നെയാണ് ഇതും. ക്ഷയ രോഗ പരിശോധന ഈ രീതിയിലാണ് നടത്തുന്നത്. ഇതിനു യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഉപയോഗിക്കാതെ പരിശോധന നടത്താനാകും. സ്ക്രീനിംഗ് പരിശോധനക്ക് മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിൽ രോഗം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഈ ഉപകരണത്തിൽ ഒരേ സമയം നാല് പരിശോധനകൾ നടത്താൻ കഴിയും. നിലവിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്‌.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||