2020-05-06 By Admin
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി തലസ്ഥാനം സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാനാണ് സംവിധാനങ്ങളൊരുക്കിയത്.
11,217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയാം. 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും. സർക്കാർ മാർഗനിർദേശങ്ങളനുസരിച്ച് ഇവർ നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
വിവിധ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ താമസ സൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ പേർ വന്നാൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകൾ ഉപയോഗിക്കും.
വിശദമായി ഇവരെ പരിശോധിച്ച ശേഷം രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്ക് മറ്റും. നിരീക്ഷണത്തിലുള്ളവർക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളുമൊരുക്കും.