2020-05-04 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ഘട്ടം ഘട്ടമായി നടത്താൻ ആലോചന. ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി രണ്ടാമത് വീണ്ടും പരീക്ഷ നടത്തും. പുതിയ അക്കാദമിക് വർഷത്തിലെ യു.ജി.സി നിർദ്ദേശങ്ങൾ വന്നതിന് പിന്നാലെയാണ് സർവ്വകലാശാലകൾ ഇത്തരത്തിലുള്ള ആലോചന പരിഗണിക്കാനുദ്ദേശിക്കുന്നത്.
അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ അവസാനത്തോടെ തീര്‍ത്ത് ഓഗസ്റ്റില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആലോചന. സംസ്ഥാനത്ത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഉൾപ്പെട്ടവർക്കാകും ഇത്തരത്തിൽ പരീക്ഷ നടത്തുകയാണെങ്കിൽ ആദ്യം പരീക്ഷ എഴുതാൻ സാധിക്കുക. റെഡ് സോണിലുള്ളവർക്കും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കുമുള്ള പരീക്ഷകൾ പിന്നീട് നടത്താനുമാണ് ആലോചിക്കുന്നത്.
കേരള സര്‍വകലാശാല ഉള്‍പ്പെടെയുള്ള കോളേജുകളെ മേഖലകളായി തിരിച്ച് പരീക്ഷ നടത്തുന്നതിന്റെ പ്രായോഗികതയും പരിശോധിച്ച് വരികയാണ്.