2020-04-07 By Admin
നാടക-സിനിമ രംഗത്തെ അതുല്യ പ്രതിഭയാണ് അന്തരിച്ച ശശി കലിംഗ. അഞ്ഞൂറോളം നാടകങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം വളരെ വൈകിയാണ് സിനിമയിലേക്കെത്തുന്നത്. 2009 ൽ പാലേരി മാണിക്യത്തിലൂടെ ശശി കലിംഗയടക്കം അമ്പതോളം നാടകനടന്മാരെയാണ് രഞ്ജിത്ത് അണിയറയിൽ അവതരിപ്പിച്ചത്.
ഇപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സംവിധായകൻ രാജു ചന്ദ്ര. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാജു ചന്ദ്ര അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
പാതി വെച്ച് പോയല്ലോ ശശിയേട്ടാ...
ഇന്ന് ഏപ്രിൽ 7, 2020... കോഴിക്കോട്. രാവിലെമുതൽ കാണുന്ന കനത്ത മഴയാണ്... ശശിയേട്ടന്റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നൽ ശകലങ്ങൾ, അത് കാതിൽ മുഴങ്ങി.. നെഞ്ചിൽ അലക്കുന്നു.നാടകങ്ങളിലെ പോലീസ് വേഷം, ഉത്സവപറമ്പുകളിൽ സ്റ്റേജിൽ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ്,ആരാധനയോടെ കണ്ടു നിന്ന നാളുകൾ.
ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത്.. മാർപാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേർത്ത് പറഞ്ഞ രസകരമായ നർമകഥ," താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം... ഉം... " ദുബായിൽ ജിമ്മി ഷൂട്ടിനിടക്ക് തന്ന വാക്ക്, ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിൽ ഡബ്ബിങ് വന്നപ്പോഴും ആവർത്തിച്ചു ആഗ്രഹം.എഴുതി തീർത്താൽ വായിച്ചു കേൾക്കാൻ നിക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ... . രാജു ചന്ദ്ര.
..പ്രണാമം..