2020-04-04 By Admin
തിരുവനന്തപുരം: കൊവിഡ് ബാധ വളരെ വേഗത്തിൽ കണ്ടെത്താനായി നടത്തുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം കേരളത്തിൽ ഇന്ന് മുതൽ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന.
സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.പോത്തന്‍കോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും.
ശശിതരൂര്‍ എംപിയാണ് കഴിഞ്ഞ ദിവസം 1,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളെത്തിച്ചത്. വരും ദിവസങ്ങളിലായി 2,000 കിറ്റുകൾ കൂടിയെത്തും. റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തുന്നതിലൂടെ രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19 ന്‍റെ ഫലം അറിയാൻ കഴിയും.