2020-01-28 By Admin
ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബിഹാറിലെ ജഹാനാബാദിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് ശേഷം മൂന്ന് ദിവസമായി ഷർജീൽ ഒളിവിൽ കഴിയുകയായിരുന്നു.
പൗരത്വവിരുദ്ധപ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ആസാമിനെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന ഷര്‍ജിലിന്റെ പരാമര്‍ശം സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഷർജീലിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഒളിവിൽ കഴിഞ്ഞ ഷാർജീലിനെ കണ്ടെത്താനായി മുംബൈ, ഡൽഹി തുടങ്ങിയ ഇടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അഞ്ച് സംസ്ഥാനങ്ങളാണ് ഷാർജീലിനെതിരെ കേസെടുത്തിട്ടുള്ളത്.