2021-11-07 By Admin
തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. സർക്കാരിന്റെ അലംഭാവം മൂലമാണ് കഴിഞ്ഞ രണ്ടു ദിവസം ബസു കിട്ടാതെ ജനം വലഞ്ഞതെന്നും എംഎം ഹസ്സൻ. ഡയസ്‌നോൺ പ്രഖ്യാപനവും എസ്മയും പ്രഖ്യാപിക്കുമെന്ന ഭീഷണിയെയും അതിജീവിച്ച് കെഎസ്ആർടിസി തൊഴിലാളികളെ 48 മണിക്കൂർ പണിമുടക്കിലേക്ക് തള്ളിവിട്ടത് സർക്കാരിന്റെ തെറ്റായ നടപടികളാണ്. പത്ത് വർഷം മുൻപ് നിശ്ചയിച്ച ശമ്പളമാണ് കെഎസ്ആർടിസി തൊഴിലാളികൾക്ക് ഇന്നും ലഭിക്കുന്നത്. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു.