ന്യൂനപക്ഷ സ്കോളർഷിപ്: സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു

2021-10-24 By Admin

ന്യൂഡല്‍ഹി : ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ചെയ്തത്. ഏതെങ്കിലും സമുദായത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഗണിച്ചാണെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.


 ജസ്റ്റിസ് സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ് തുടങ്ങിയത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗക്കാരുടെ ഉന്നമനത്തിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ഭരണഘടനയുടെ 15 (4) വകുപ്പ് പ്രകാരം സര്‍ക്കാരിന് അവകാശമുണ്ട്. ജനസംഖ്യാനുപാതം മാത്രം കണക്കിലെടുത്ത് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം അശാസ്ത്രീയമാണെന്നും സര്‍ക്കാര്‍ വാദിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||