2021-09-10 By Admin
തിരുവനന്തപുരം: അട്ടകുളങ്ങര ജയിലിനു മുന്നിൽ ബോംബെറിഞ്ഞ് കൊലപാതകം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂക്ക് (50) മരിച്ചു. വള്ളക്കടവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം സെൻട്രൽ ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്ന ഇയാൾ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കായി പരോളിലായിരുന്നു.
1999 ജൂലൈ 17 ന് ഉച്ചക്കായിരുന്നു അട്ടക്കുളങ്ങര സബ് ജയിലിലേക്ക് റിമാന്റിനായി എത്തിച്ച എൽടിടിഇ കബീറിനെ ഇയാൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു